Wednesday, August 18, 2010

കാരാഗൃഹമൊരുങ്ങുമ്പോള്‍

ഒടുവില്‍ അത് സംഭവിച്ചു. മദനി അറസ്റ്റ് ചെയ്യപ്പെട്ടു. കോലാഹലങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും ഒടുവില്‍. ഊഹാപോഹങ്ങളുടെ പെരുമ്പറകള്‍ കഴിഞ്ഞ കുറേ ദിനങ്ങളായി വിശ്രമമില്ലാതെ പണിയേടുക്കുകയായിരുന്നു.മദനിയെ ചാരി എല്‍ഡിഏഫിനെ തല്ലാനുള്ള ആവേശത്തില്‍ മംഗളം പോലുള്ള പത്രങ്ങങ്ങള്‍ സകല സീമകളും മറന്നു.കര്‍ണ്ണാടക സര്‍ക്കാരിനെ പുകഴ്ത്തുമ്പോള്‍ മുത്തലിക്കിനെ പോലുള്ള പരമ നാറികളെ കൌപീനകെട്ടില്‍ ഒളിപ്പിക്കുന്ന സര്‍ക്കാരാണെന്നവര് മറന്നു. സി പി എമ്മിനെ വിമര്‍ശിക്കുമ്പോള്‍ കര്‍ണ്ണാടകം ഭരിക്കുന്ന പാര്‍ട്ടിയുടെ സര്‍ക്കാര്‍ ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തിലെ പലകേസുകളും നീതിപൂര്‍വ്വം നടത്തണമെങ്കില്‍ ആ സംസ്ഥാനത്തിനു പുറത്ത് വിചാരണ ചെയ്യണമെന്ന് സുപ്രീം കോടതി പോലും പറഞ്ഞത് അവര്‍ മനപൂര്‍വ്വം മറക്കുന്നു. നിയമ നിയമത്തിന്റെ വഴിക്കു പോകുമെങ്കില്‍ അമിത് ഷാ പ്രതിയായ കേസ് എന്തിന് മറ്റൊരു സംസ്ഥാനത്ത് വിചാരണ ചെയ്യപ്പെടണം. എന്തിന് ബെസ്റ്റ് ബേക്കറി കേസ് മറ്റൊരു സംസ്ഥാനത്ത് വിചാരണ ചെയ്യപ്പെടണം. പുഴുകി പുളിച്ച ക്ലീഷേകളെ എന്തു വിളിക്കുമോ ആവോ?

മദനിയുടെ അറസ്റ്റ് കേരളം ഭംഗിയായി കൈകാര്യം ചെയ്തു എന്നാണ് സ്വതന്ത്രമായി സ്ഥിതിഗതികളെ വീക്ഷിക്കുന്ന ആര്‍ക്കും തോന്നുന്നത്. ഒരു കലാപം ആരുടേയോ ഒക്കെ സ്വപ്നമായിരുന്നു.ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്തു കേരളത്തിനെ സംബന്ധിച്ചിടത്തോളം.മുന്‍പ് തമിഴ്നാടിനായി കേരളത്തിലെ ഇടത് സര്‍ക്കാര്‍ മദനിയെ അറസ്റ്റ് ചെയ്തു നല്‍കുകയായിരുന്നു.അതിന്റെ പേരില്‍ യു ഡി എഫ് ഇടക്കിടെ മുതലകണ്ണീരും ഒഴുക്കിയിരുന്നു.ഇത്തവണ കര്‍ണ്ണാടകം അറസ്റ്റ് ചെയ്യട്ടെ,ഞങ്ങള്‍ കൂട്ടു വരാം എന്ന തന്ത്രപരമായ നിലപാടാണ് എടുത്തത്.നാടകം കഥാപ്രസംഗം എന്ന് വിലപിക്കുന്ന ചെന്നിത്തല -കുഞ്ഞാലി-വീരാദികളില്‍ ഈ  ഇളഭ്യതയും നഷ്ടബോധവും ദര്‍ശിക്കാം. പൂര്‍ണ്ണമായ നിര്‍മമത്വം പുലര്‍ത്തി കേരള ഭരണകൂടം രാഷ്ട്രീയപരമായും ഭരണപരമായും ഈ പരീക്ഷണം വിജയിച്ചിരിക്കുന്നു.

അറസ്റ്റ് ദുരിതമാണെങ്കിലും പിഡിപി എന്ന പാര്‍ട്ടിക്ക് അത് താല്‍ക്കാലികമായെങ്കിലും രാഷ്ട്രീയ നിലനില്‍പ്പ് ഉണ്ടാക്കി കൊടുക്കും.പൊന്നാനി പരീക്ഷണത്തിന്റെയും അതിനുശേഷമുള്ള ആലപ്പുഴ ഉപതെരെഞ്ഞെടുപ്പിന്റെയും ആഘാതങ്ങള്‍ ആ പാര്‍ട്ടിയെ തീര്‍ത്തും അപ്രസക്തമാക്കിയിരുന്നു. അല്ലെങ്കില്‍ തന്നെ വൈകാരിക മൂര്‍ച്ഛക്കപ്പുറം ഒരു താത്വിക അടിത്തറയും ആ പാര്‍ട്ടിക്കില്ല. (അത് ഏറ്റവും നന്നായി അറിയാവുന്ന ആള്‍ മദനി തന്നെ. ഖുര്‍ ആന്‍ കെട്ടിപിടിച്ചു കൊണ്ടുള്ള ആ പത്ര സമ്മേളനമൊക്കെ മെലോഡ്രാമയുടെ ഉത്തുംഗ ശ്രംഗങ്ങളായി. നോമ്പുകാലത്ത് അറസ്റ്റ് ചെയ്യാമോ എന്നൊക്കെ ഭാസുരേന്ദ്രബാബുവും പൂന്തുറ സിറാജുമൊക്കെ ചോദിക്കുന്നു. 50 നോമ്പിന്റെ കാലത്ത് ഫാദര്‍ കോട്ടൂരിനെയും സിസ്റ്റര്‍ സ്റ്റെഫിയെയും അറസ്റ്റ് ചെയ്യാമോ എന്ന് ആരും ചോദിച്ച് കേട്ടില്ല.കേരളമേ നിന്റെ സുകൃതം.) ഈ കഴിഞ്ഞ ദിനങ്ങളിലെ വികാരപ്രകടനങ്ങള്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മദനിക്ക് (പിഡിപിക്ക്) ഗുണം ചെയ്തേക്കാം.


വര്‍ഗ്ഗീയതയുടെ കുടമാറ്റക്കളിയില്‍ ചില്ലറ ഗുണങ്ങള്‍ ബിജെപിക്കും കൂട്ടര്‍ക്കും കിട്ടിയേക്കാം.ധ്രുവീകരണം എപ്പോഴും അങ്ങനെയാണ്, സിംഗിള്‍ പോളാര്‍ എന്നൊക്കെ ആലങ്കാരികമായി പറയുമെങ്കിലും അത് എപ്പോഴും ബൈ പോളാര്‍ ആണ്.

മഴ കഴിഞ്ഞ് മരം പെയ്യുന്ന പോലെ ഇന്നലെ ചെന്നിത്തലയില്‍ ഒരു പ്രസ്താവന ഉദിച്ചു.മദനിയുടെ അറസ്റ്റിന്റെ സാഹചര്യവും കേസിന്റെ നിജസ്ഥിതിയും കേരളം വ്യക്തമാക്കണമെന്ന്. അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടത് കര്‍ണ്ണാടക് പോലീസ്, നല്‍കിയത് ബാംഗ്ലൂര്‍ മെട്രോപോളീറ്റന്‍ കോടതി,നടപ്പാകിയത് ബാംഗ്ലൂര്‍ പോലീസ്, എന്നാലും ഉത്തരം പറയേണ്ടത് കേരളമാണത്രേ.രണ്ട് വളളത്തേലുമായുള്ള ആ നില്‍പ്പ് കൊള്ളാം. വള്ളങ്ങള്‍ അകലുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിലും നാട്ടുകാരു കാണുന്നുണ്ട്.

ഉടുമുണ്ടുരിഞ്ഞു പോയത് ലീഗിന്റെയാണ്.ബാക്കിയുള്ളവര്‍ മൌനത്തിലൂടെ തടി കഴിച്ചിലാകിയപ്പോള്‍ ലീഗിന്റെ മൌനം സ്വസമുദായത്തില്‍ അത്ര നല്ല പ്രതികരണമല്ല ഉണ്ടാക്കിയത്. അത് ഒരു തരം ഷണ്ഡത്വമായി വ്യാഖ്യാനിക്കപ്പെടുന്നു. കുഞ്ഞാലികുട്ടിയുടെ ചില പ്രസ്ഥാവനകള്‍ ഈ ധാരണക്ക് ആക്കം കൂട്ടുന്നു. സമുദായപാര്‍ട്ടികളുടെ ഗതികേട്.

കഴിഞ്ഞ തവണത്തെ പോലെ ഒരു ദുര്‍ഗ്ഗതി ഇത്തവണ മദനിക്ക് ഉണ്ടാവില്ലെന്ന് പ്രത്യാശിക്കാം. വിജു വി നായര്‍, സെബാസ്റ്റിന്‍ പോള്‍ തുടങ്ങിയവര്‍ നടത്തിയ മാധ്യമ ഇടപെടലുകള്‍ പതുക്കെ ആണെങ്കിലും ജനസാമന്യത്തില്‍ എത്തുന്നുണ്ട്, അവ ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. പ്രോസിക്യൂഷനും ഇന്വെസ്റ്റിഗേഷനും സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ നടത്തുന്നതിലെ ന്യൂനതകള്‍ ഉയര്‍ത്തുന്ന  വലിയ ഭരണഘടനാ പ്രശ്നങ്ങള്‍ തന്നെ മദനിയുടെ പ്രതി ചേര്‍ക്കല്‍ കാരണം ചര്‍ച്ച ചെയ്യപ്പെടുമെങ്കില്‍ നല്ലത് തന്നെ. ഏതായലും മുന്‍ തവണയില്‍ നിന്നു ഭിന്നമായി പൊതു സമൂഹത്തില്‍ നിന്നും കുറേ കൂടി ജാഗൃത്താ‍യ ഒരു സമീപനം ഇത്തവണ ഉണ്ടായേക്കും.. മദനിയെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഈശ്വരന്‍ സൃഷ്ടിക്കുന്ന ഒരു അദൃശ്യ കവചമെന്ന് അദ്ദേഹത്തിനും പൊതുസമൂഹത്തിന്റെ ഇനിയും മരിക്കാത്ത നീതിബോധമെന്ന് നമ്മുക്കും ആശ്വസിക്കാന്‍ കഴിയുന്ന ഒന്ന്. പക്ഷെ  കഴിഞ്ഞതവണ കാരഗൃഹവാസത്തിന്റെ അവസാനകാലത്ത് മദനിയെ മനുഷ്യാവകാശ ലംഘനത്തിന്റെ ഐക്കണായി കണ്ട് അദ്ദേഹത്തെ പിന്‍ഃതുണച്ച പലരും ഇന്ന് നിശബ്ദമാണ്. സി പി എമ്മുമായി കൂട്ടു കൂടിയാല്‍ കേരളത്തിലെ ആക്ടിവിസ്റ്റുകള്‍ക്ക് അസ്പൃശ്യനാകും എന്ന സോളീഡാരിറ്റി ബുദ്ധി മദനിക്കില്ലാതെ പോയി. വിനാശകാലേ വിപരീത ബുദ്ധി എന്ന ശ്ലോകം അറബിയിലെങ്ങനാണോ ആവോ

7 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മദനിക്ക്,

ഗുജറാത്ത് മാതൃകയില്‍ മറ്റൊരു വംശീയശുദ്ധികരണത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്ന് താങ്കള്‍ നീതിയൊന്നും പ്രതീക്ഷിക്കേണ്ട.സഹായത്തിനു ഭരണകൂട മര്‍ദ്ദോകോപാധിയായ കോടതിയും ഉണ്ട്.വിചാരണ കൂടാതെ നീണ്ട 9 വര്‍ഷം ആര്‍ക്കും തടങ്കലില്‍ കിടക്കാം എന്നു കാണിച്ചു തന്നെ ജനാധിപത്യ രാഷ്ട്രമാണു നമ്മുടേത്.......ഈ ജനാധിപത്യത്തിന്റെ മഹത്വത്തില്‍ ആവേശം കൊള്ളുന്നവരേ നിങ്ങള്‍ക്കെന്റെ നല്ല നമസ്കാരം........തെറ്റുകളുടെ ലോകത്തു നിന്ന് ആര്‍ക്കും മോചനമില്ല.അഥവാ അങ്ങനെ ആഗ്രഹിക്കാന്‍ കൂടി പാടില്ല..ഒരിക്കല്‍ കള്ളികളില്‍ ചേര്‍ക്കപ്പെട്ടു കഴിഞ്ഞാല്‍ ഒരിക്കല്‍ മുതുകില്‍ ചാപ്പ കുത്തിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ മോചനമില്ല..........!

അടിച്ചമര്‍ത്തപ്പെടുന്ന ഇരകളുടെ നിത്യ പ്രതീകമായി താങ്കള്‍ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു....

Radheyan said...

കഴിഞ്ഞ തവണത്തെ പോലെ ഒരു ദുര്‍ഗ്ഗതി ഇത്തവണ മദനിക്ക് ഉണ്ടാവില്ലെന്ന് പ്രത്യാശിക്കാം. വിജു വി നായര്‍, സെബാസ്റ്റിന്‍ പോള്‍ തുടങ്ങിയവര്‍ നടത്തിയ മാധ്യമ ഇടപെടലുകള്‍ പതുക്കെ ആണെങ്കിലും ജനസാമന്യത്തില്‍ എത്തുന്നുണ്ട്, അവ ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. പ്രോസിക്യൂഷനും ഇന്വെസ്റ്റിഗേഷനും സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ നടത്തുന്നതിലെ ന്യൂനതകള്‍ ഉയര്‍ത്തുന്ന വലിയ ഭരണഘടനാ പ്രശ്നങ്ങള്‍ തന്നെ മദനിയുടെ പ്രതി ചേര്‍ക്കല്‍ കാരണം ചര്‍ച്ച ചെയ്യപ്പെടുമെങ്കില്‍ നല്ലത് തന്നെ. ഏതായലും മുന്‍ തവണയില്‍ നിന്നു ഭിന്നമായി പൊതു സമൂഹത്തില്‍ നിന്നും കുറേ കൂടി ജാഗൃത്താ‍യ ഒരു സമീപനം ഇത്തവണ ഉണ്ടായേക്കും.. മദനിയെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഈശ്വരന്‍ സൃഷ്ടിക്കുന്ന ഒരു അദൃശ്യ കവചമെന്ന് അദ്ദേഹത്തിനും പൊതുസമൂഹത്തിന്റെ ഇനിയും മരിക്കാത്ത നീതിബോധമെന്ന് നമ്മുക്കും ആശ്വസിക്കാന്‍ കഴിയുന്ന ഒന്ന്. പക്ഷെ കഴിഞ്ഞതവണ കാരഗൃഹവാസത്തിന്റെ അവസാനകാലത്ത് മദനിയെ മനുഷ്യാവകാശ ലംഘനത്തിന്റെ ഐക്കണായി കണ്ട് അദ്ദേഹത്തെ പിന്‍ഃതുണച്ച പലരും ഇന്ന് നിശബ്ദമാണ്. സി പി എമ്മുമായി കൂട്ടു കൂടിയാല്‍ കേരളത്തിലെ ആക്ടിവിസ്റ്റുകള്‍ക്ക് അസ്പൃശ്യനാകും എന്ന സോളീഡാരിറ്റി ബുദ്ധി മദനിക്കില്ലാതെ പോയി. വിനാശകാലേ വിപരീത ബുദ്ധി എന്ന ശ്ലോകം അറബിയിലെങ്ങനാണോ ആവോ
മദനിയുടെ അറസ്റ്റിനെ നിര്‍മമമായി പരിശോധിക്കുന്നു

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയ ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ സാക്ഷി ആക്കിയെക്കാവുന്ന ആളുടെ മൊഴി അടക്കമ്- പ്രസിദ്ധീകരിക്കുന്ന പത്രങ്ങളും കാരി സതീശന്‍ എസ് കത്തി തേടി പോയ അന്വേഷാത്മക ചാനലുകള്‍ക്കും മദനി വിഷയത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ കുറ്റപത്രത്തിലെ വൈരുദ്ധ്യങ്ങള്‍ കാണാന്‍ കഴിയുന്നില്ല എന്നതാണ്‌ ഏറ്റവും കൌതുകകരം. ലോക്സഭ ഇലകഷന്‌ മുന്‍പ് മനുഷ്യാവകാശ ലംഘനത്തിന്റെ ഇര എന്ന മാധ്യമ ഐക്കണില്‍ നിന്ന് തീവ്രവാദത്തിന്റെ ഐക്കണായി മദനി മാറിക്കഴിഞ്ഞു

Unknown said...

മനോരമയ്ക്കു പോലും പറയേണ്ടി വന്നു, ഇലക്കും മുള്ളിനും കേടില്ലാതെ ഒരുവിധം കേരള പോലീസ് (സര്‍ക്കാര്‍ )കാര്യം കൈകാര്യം ചെയ്തു എന്ന്.സാധാരണ ഇടതു വിരുദ്ധത ചാന്‍സ് കിട്ടിയാ കീച്ചുന്ന എന്‍.എസ്.എസും പറഞ്ഞു സര്‍ക്കാര്‍ പ്രശ്നം നന്നായി കൈകാര്യം ചെയ്തു എന്ന്.അടുത്ത കാലത്ത് ഇടതുവിരുദ്ധത പൊട്ടിയൊലിക്കുന്ന മാധ്യമം പത്രം പോലും പറഞ്ഞത് ലീഗിന്റെ ഗതികെടിട്നെ കുറിച്ചാണ്,സര്‍ക്കാര്‍ മോശമില്ലാതെ പ്രതികരിച്ചു എന്നും.എന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ കുനുഷട്ട് തീട്ട പത്രമെന്ന് സ്വയം തെളിയിച്ചു കൊണ്ടിരിക്കുന്ന വീരഭൂമിയാണ് കോമഡി രീതിയില്‍ ഈ വാര്‍ത്ത കൈകാര്യം ചെയ്തത്. "സര്‍ക്കാരിന് തിരിച്ചടി",
"കര്‍ണാടക തന്ത്രത്തില്‍ കേരള തന്ത്രം പാളി" എന്നൊക്കെ. ആസനത്തില്‍ ആല് മുളക്കുന്നത്‌ പൊക്കി നടക്കുന്നത് പോട്ടെ അതില്‍ ഊഞ്ഞാല്‍ ആടിയാലോ ! ( കട് രാധേയന്‍).
മംഗളം പോലുള്ള ചവറുകള്‍ ആരു നോക്കുന്നു.

ഇആര്‍സി - (ERC) said...

സത്യം ചാരകൂമ്പാരത്തിലെ കനലാകുന്നു.

ramachandran said...

ഇച്ചശക്തിയുടെയും,നാടിനോടും ജനങ്ങളോടുംഉള്ള ആത്മാര്‍ത്ഥമായ കൂറിന്റെയും ആകത്തുകയാണ് കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാര ശതകൊടിശ്വരന്മാര്‍ക്ക് വേണ്ടി ഭരിക്കുന്ന കോണ്‍ഗ്ര്സ്സിന്റ്യും മുതലിക്കിനും മോഡിക്കും വേണ്ടി ഭരിക്കുന്ന B J P ക്കാര്‍ക്കും ഇടയില്‍ ജനങ്ങളുടെ ഹൃദയ പക്ഷത് നിന്നുകൊണ്ട് നിരവധി പദ്ധധികള്‍ നടപ്പാക്കികൊണ്ട്, കേരളത്തിലെ ഒരു മുകിയധാര മാധ്യമക്കരനെന്റെയും പിന്തുണയും ഇല്ലാതെ വികസനത്തിന്റെ ക്രമസ്മധനതിന്റെ ഭരണ മികവിന്റെ മാതൃകയായി ഇ സര്‍ക്കാര്‍ മുന്നോട്ടു പോവുമ്പോള്‍ , ഈ സര്‍ക്കാരിനെ സത്യത്തിനും നിതിക്കും വേണ്ടി നിലകൊള്ളുന്ന സാധാരണക്കാരന്‍ തന്റെ നെഞ്ചോട്‌ ചേര്‍ത്ത് നിര്‍ത്താന്‍ കണ്ണിലെ ക്ര്ഷ്ണ മണിപോലെ കാത്തു സൂക്ഷിക്കാന്‍ അഹോരാത്രം പണിപ്പെടുമ്പോള്‍, നെറികേടിന്റെ അവസാനത്തെ കളിയും കളിച്ചു സത്യത്തിന്റെ കണ്ണ് കുത്തിപോട്ടിക്കുന്ന വലതുപക്ഷ ജീര്‍ണത നമ്മുടെ പൊതു ബോധത്തെവിലക്കെടുക്കുകയാണ് ......തീര്‍ച്ചയായും ഇനിയങ്ങോട്ടുള്ള കാലം വളരെ ജഗ്രതയുടെതാണ്...... വലതുപക്ഷ വര്‍ഗീയ ജാതിക്കൊമാരങ്ങളും ,ചെന്നിത്തലയും വീരനും മണിച്ചനും,ചാണ്ടികുഞ്ഞും സുധാകരനുംക്രൈംനന്ധകുമാരും ,നാറിയ കോടതികളും ,കൂട്ടികൊടുപ്പ് മാധ്യമങ്ങളും ,കപട ഇടതുപക്ഷ ചാനലബുദ്ധിജീവികളും ചേര്‍ന്ന അണിനിരക്കുന്ന ,നാണംകെട്ട നാടകങ്ങളുടെ ഒടുങ്ങാത്ത എപ്പിസോഡുകള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ് ... തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പൊറാട്ടു നാടകങ്ങള്‍ കെട്ടിയാടുന്ന ഈ ജനവിരുദ്ധരെ ഒറ്റെപെടുത്താനുള്ള തന്റെടമാണ് ഇനി കേരളത്തിലെ ജനത കാണിക്കേണ്ടത് .......
ഒരു സുസ്ഥിര വികസനത്തിന്റെ ബദല്‍ പടുത്തുയര്‍ത്താന്‍ .....................

Unknown said...

നല്ല ലേഘനം ..ബട്ട്‌ ...
നോമ്പുകാലത്ത് അറസ്റ്റ് ചെയ്യാമോ എന്നൊക്കെ ഭാസുരേന്ദ്രബാബുവും പൂന്തുറ സിറാജുമൊക്കെ ചോദിക്കുന്നു. 50 നോമ്പിന്റെ കാലത്ത് ഫാദര്‍ കോട്ടൂരിനെയും സിസ്റ്റര്‍ സ്റ്റെഫിയെയും അറസ്റ്റ് ചെയ്യാമോ എന്ന് ആരും ചോദിച്ച് കേട്ടില്ല
ഇതിനോട് മാത്രം യോച്ചിക്കാന്‍ ആവില്ല കാരണം കേസ് രണ്ടും രണ്ടു തരത്തില്‍ ആണ് ..ഒരു രാഷ്ടിയം ആണ്
വേറെ ഒന്ന് പെണ്ണ് കേസ് ആണ് (കൊലപാതകം )