Monday, April 13, 2009

നുണരമയുടെ മോതിരത്തിന്റെ ചെമ്പ് തെളിയവേ

പ്രശസ്ത രാഷ്ട്രീയ മാധ്യമ നിരൂപകന്‍ കെ.രാജേശ്വരി വക ലേഖനം. ഇന്ന് വീണ്ടും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു

മനോരമയുടെ നുണകള്‍ തൊണ്ട തൊടാതെ വിഴുങ്ങുമ്പോള്‍ തൊട്ടു കൂട്ടാന്‍ ഇത്തിരി സത്യത്തിന്റെ ഉപ്പാകട്ടെ ഈ ലേഖനം എന്ന് ആഗ്രഹിക്കുന്നു.

.


ആത്മകഥ വായിക്കുമ്പോള്‍ / കെ. രാജേശ്വരി

1953 ഡിസംബര്‍ 31നും 1954 ജനുവരി ഒന്നിനുമിടക്കുള്ള രാത്രിയിലാണ് കെ.സി. മാമ്മന്‍ മാപ്പിള ഇഹലോക വാസം വെടിഞ്ഞത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് അദ്ദേഹത്തിന്റെ സഹധര്‍മിണി മാമി മരണമടഞ്ഞിരുന്നു. മാമ്മന്‍ മാപ്പിള ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി മോതിരം പണിയിച്ച് മക്കള്‍ക്കുകൊടുത്തു എന്നാണ് ഐതിഹ്യം.

ശതാബ്ദി വേളയില്‍ (1988) മലയാള മനോരമ പ്രസിദ്ധീകരിച്ച പുസ്തകമാണ് സാംസ്കാരിക നവോത്ഥാനം. എന്‍.വി. കൃഷ്ണവാര്യരുടെ അവതാരികയും കെ.എം. മാത്യുവിന്റെ ആമുഖവും ഗ്രന്ഥകാരന്‍ മൂര്‍ക്കോത്തു കുഞ്ഞപ്പയുടെ പ്രസ്താവനയും കഴിഞ്ഞ്, ഒന്നാമധ്യായത്തിനു തൊട്ടുമുമ്പായി മോതിരങ്ങളുടെ കഥ സൂചിപ്പിച്ചിട്ടുണ്ട്: ''മാമ്മന്‍ മാപ്പിളയുടെ സഹധര്‍മിണിയുടെ നിര്യാണത്തിനുശേഷം അവരുടെ ആഭരണങ്ങള്‍ ഉരുക്കി ഏഴു മോതിരങ്ങളുണ്ടാക്കി ഏഴു പുത്രന്മാര്‍ക്കും കൊടുത്തു. ആ മോതിരം ധരിക്കുമ്പോള്‍ ഈ പ്രതിജ്ഞ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം:

I humbly undertake to pray God constantly especially when any difficulty or temptation confronts me for divine guidance and help to conduct myself in thought, word and deed in such a manner as would have been pleasing to our dearest mother had she been alive as would be pleasing to our dearest mother now resting in God's presence I shall cherish this ring as an ever present help and inspiration.

പരിഭാഷ:

എല്ലായ്പ്പോഴും, പ്രത്യേകിച്ച് ഏതെങ്കിലും പ്രയാസവും പ്രലോഭനവും എന്നെ നേരിടുന്ന സന്ദര്‍ഭങ്ങളില്‍, ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ അമ്മക്കു സന്തോഷമാകുമായിരുന്ന വിധത്തിലും ^ ഇപ്പോള്‍ ദൈവസന്നിധിയില്‍ വിശ്രമിക്കുന്ന ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അമ്മയ്ക്കു സന്തോഷകരമായ വിധത്തിലും ^ പെരുമാറത്തക്ക ദൈവിക സഹായത്തിനും മാര്‍ഗ്ഗദര്‍ശനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നു സവിനയം ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

ആ സഹായവും ആശയ പ്രചോദനവും എപ്പോഴും എന്റെ കൂടെത്തന്നെ ഉണ്ടെന്നുള്ളതിന്റെ വിലയേറിയ അടയാളമായി ഞാന്‍ ഈ മോതിരം ധരിക്കുന്നതാണ്.''

മാമ്മന്‍ മാപ്പിളയുടെ കൈപ്പടയിലുള്ള കുറിപ്പിന്റെ പകര്‍പ്പ് തൊട്ടടുത്ത പേജിലും പ്രസിദ്ധീകരിച്ചുകാണുന്നു.

മാമ്മന്‍ മാപ്പിള ^ മാമ്മി ദമ്പതികള്‍ക്ക് ഒമ്പതു മക്കളാണ് ഉണ്ടായിരുന്നത്. എട്ടാണും ഒരു പെണ്ണും. കെ.എം. ചെറിയാന്‍, കെ.എം. ഉമ്മന്‍, കെ.എം. ഈപ്പന്‍, കെ.എം. വര്‍ഗീസ് മാപ്പിള, കെ.എം. ജേക്കബ്, കെ.എം. ഫിലിപ്പ്, മറിയക്കുട്ടി, കെ.എം. മാത്യു, കെ.എം. മാമ്മന്‍ മാപ്പിള. ഇവരില്‍, ചാക്കോച്ചന്‍ എന്നു വിളിച്ചിരുന്ന കെ.എം. ജേക്കബ് ചെറുപ്പത്തിലേ മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ സാറാമ്മ കുട്ടികളുമൊത്ത് പിതൃഭവനത്തിലേക്ക് മടങ്ങിപ്പോയി. മാമ്മന്‍ മാപ്പിളയുടെ ഏക മകള്‍ മറിയക്കുട്ടി ഭര്‍ത്താവ് കുര്യന്‍മാത്തനോടൊപ്പം ബാംഗ്ലൂരിലായിരുന്നു സ്ഥിരതാമസം.

ഏഴു മോതിരങ്ങള്‍ പണിയിച്ച് ഏഴു പുത്രന്മാര്‍ക്കുകൊടുത്തതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഒന്നാമത് സുറിയാനി ക്രിസ്ത്യാനികള്‍ക്ക് മക്കളെന്നു പറഞ്ഞാല്‍ ആണ്‍മക്കളാണ്. പെണ്‍മക്കള്‍ക്ക് പിതൃസ്വത്തില്‍ അവകാശമില്ല. മേരി റോയ് കേസുണ്ടായതും തിരു^കൊച്ചി ഭാഗത്ത് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശം ബാധകമായതുമൊക്കെ മാമ്മന്‍ മാപ്പിളയുടെ കണ്ണടഞ്ഞ് നാലു പതിറ്റാണ്ടിനു ശേഷമാണ്. രണ്ടാമത്, മോതിരമല്ല, പ്രതിജ്ഞയാണ് മുഖ്യം. മറിയക്കുട്ടിയോ സാറാമ്മയോ പ്രയാസങ്ങളും പ്രലോഭനങ്ങളും നേരിടാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ അവര്‍ മോതിരം ധരിക്കേണ്ട, പ്രതിജ്ഞയും എടുക്കേണ്ട. സംഗതി തികച്ചും ന്യായം.

മനോരമയുടെ ശതാബ്ദിയും സാംസ്കാരിക നവോത്ഥാനത്തിന്റെ പ്രസിദ്ധീകരണവും കഴിഞ്ഞ് 20 കൊല്ലത്തിനുശേഷം മോതിരങ്ങളുടെ എണ്ണം ഏഴില്‍നിന്ന് ഒമ്പതായി ഉയര്‍ന്നിരിക്കുന്നു. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച കെ.എം. മാത്യുവിന്റെ ആത്മകഥയുടെ പേരുതന്നെ 'എട്ടാമത്തെ മോതിരം' എന്നാണ്. 'നഷ്ടജാതകം' എന്ന ആമുഖക്കുറിപ്പില്‍ മോതിരവൃത്താന്തം വിവരിച്ചിട്ടുള്ളത് ഇപ്രകാരമാണ്:

''ഓര്‍മകളിലൂടെയുള്ള ദീര്‍ഘയാത്ര തുടങ്ങും മുന്‍പ് മോതിരവിരലിലെ ആ വഴിവെളിച്ചത്തെക്കുറിച്ചുകൂടി പറയണം. മക്കള്‍ക്കു കെ.സി. മാമ്മന്‍ മാപ്പിള നല്‍കിയ അനര്‍ഘമായ സ്വത്ത് എന്തായിരുന്നുവെന്നോ? ഓരോ സ്വര്‍ണമോതിരം! ഇന്നത്തെ കംപ്യൂട്ടര്‍ യുഗത്തില്‍ 'നെറ്റ്വര്‍ക്കിങ്' എന്നു പറയാവുന്ന ഒരു സമ്മാനം. എന്റെ അമ്മച്ചി മാമ്മിയുടെ നിര്യാണത്തിനുശേഷം, അമ്മച്ചിയുടെ സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി ഒന്‍പതു മോതിരങ്ങള്‍ ഉണ്ടാക്കി, ജീവിച്ചിരിക്കുന്ന ഞങ്ങള്‍ ഏഴു സഹോദരന്മാര്‍ക്കും പരേതനായ സഹോദരന്‍ കെ.എം. ജേക്കബ്ബിന്റെ പത്നിക്കും ഞങ്ങളുടെ ഏക സഹോദരിക്കും വീതിച്ചുതന്നു. എട്ടാമനുകിട്ടിയ മോതിരം ആദ്യമണിഞ്ഞപ്പോള്‍ തന്നെ എനിക്കു തോന്നി, മോതിരവിരലിലൊരു കാവല്‍ മാലാഖ ഉണ്ടെന്ന്.

ആ മോതിരം ധരിക്കുമ്പോള്‍ ഞങ്ങള്‍ എടുക്കേണ്ട പ്രതിജ്ഞാവാചകവും അപ്പച്ചന്‍ സ്വന്തം കൈപ്പടയില്‍ എഴുതിത്തന്നിരുന്നു. പ്രതിജ്ഞ ഇതായിരുന്നു: .... ഇതെഴുതുന്ന പേനയ്ക്കടുത്ത് എട്ടാമത്തെ മോതിരം ഇപ്പോഴും പ്രകാശിക്കുന്നുണ്ട്.''

മേരി റോയ് കേസിലെ സുപ്രീംകോടതി വിധിക്ക് പൂര്‍വകാല പ്രാബല്യം നല്‍കരുതെന്നാവശ്യപ്പെട്ട് അച്ചടിമഷി ഒരുപാടു വറ്റിച്ചയാളാണ് അച്ചായന്‍. അപ്പച്ചന്‍ മരിച്ച് 55 കൊല്ലത്തിനുശേഷം രണ്ടു മോതിരങ്ങള്‍കൂടി പണിയിച്ച് സഹോദരിയെയും സഹോദരപത്നിയെയും അണിയിക്കുകയും അവരെക്കൊണ്ടുകൂടി പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തിരിക്കുന്നു. ആറാമത്തെ മോതിരത്തെ എട്ടാമത്തെ മോതിരമാക്കാനുള്ള കൈയടക്കവും കര്‍മകുശലതയുമാണ് ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നത്.

'എട്ടാമത്തെ മോതിര'ത്തിന്റെ ഒമ്പതു മുതല്‍ പതിനെട്ടുവരെ അധ്യായങ്ങള്‍ (110 പേജുകള്‍) വിനിയോഗിച്ചിരിക്കുന്നത് സി.പി. രാമ സ്വാമി അയ്യരെ ദുഷിക്കാനും കെ.സി. മാമ്മന്‍ മാപ്പിളയുടെ നിരപരാധിത്വം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കാനുമാണ്. ട്രാവന്‍കൂര്‍ നാഷനല്‍ ആന്റ് ക്വയിലോണ്‍ ബാങ്കിന്റെ തകര്‍ച്ചയും ഉടമസ്ഥരുടെ വിചാരണയും തടവുശിക്ഷയുമൊക്കെ പ്രതിപാദിക്കുമ്പോള്‍ സഹജമായ നയവും വിനയവും അഭിനയവും ഗ്രന്ഥകാരനെ വിട്ടുപിരിയുന്നു. സ്വരം പരുഷമാകുന്നു, വാക്കുകള്‍ക്കു മൂര്‍ച്ചകൂടുന്നു. വ്യാജരേഖയുണ്ടാക്കി ഇടപാടുകാരെ വഞ്ചിച്ചതിനാണ് മാമ്മന്‍ മാപ്പിളയെയും കൂട്ടരെയും വിചാരണചെയ്തു ശിക്ഷിച്ചത് എന്ന പ്രാഥമിക വസ്തുത വിസ്മരിക്കുന്നു.

പകരം, സി.പിയുടെ പൊലീസ്, സി.പിയുടെ കോടതി, സി.പിയുടെ പീനല്‍കോഡ്, സി.പിയുടെ ജയില്‍, സി.പി അനുകൂല ചരിത്രകാരന്മാര്‍ എന്നിവര്‍ക്കൊക്കെ നേരെ കുരച്ചു ചാടുന്നു. പ്രൊഫ. എ. ശ്രീധരമേനോനെപ്പോലും വിട്ടിട്ടില്ല. മനോരമ പൂട്ടിച്ചതിന്റെയും ബാങ്ക് തകര്‍ത്തതിന്റെയും ഉത്തരവാദിത്തം അമ്മ മഹാറാണിക്കാണെന്ന തിയറിയെ പാടേ നിരാകരിക്കുന്നു (മറിച്ചു തെളിയിക്കാനുള്ള വ്യഗ്രതകൊണ്ടാവണം മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനെക്കൊണ്ട് മോതിരം പ്രകാശിപ്പിച്ചത്). തിരുവിതാംകൂറിന്റെ വ്യവസായ പുരോഗതിക്കുവേണ്ടി സി.പി. രാമസ്വാമി അയ്യര്‍ ഒരു ചുക്കും ചെയ്തില്ല എന്നു വാദിക്കുന്നു.

സത്യത്തില്‍, ഒമ്പതുമുതല്‍ പതിനെട്ടുവരെ അധ്യായങ്ങളില്‍ വിവരിക്കുന്ന സംഗതികളില്‍ മുക്കാല്‍പങ്കും കെ.എം. മാത്യുവിന് നേരിട്ട് അറിവുള്ള കാര്യങ്ങളല്ല. ഇതേ കാര്യങ്ങള്‍ ഇതിനേക്കാള്‍ വ്യക്തതയോടെ, കുറേക്കൂടി സത്യസന്ധമായി കെ.സി. മാമ്മന്‍ മാപ്പിളയുടെ 'ജീവിതസ്മരണകളി'ല്‍ പ്രതിപാദിച്ചിട്ടുള്ളതുമാണ്.

ബാങ്കുതട്ടിപ്പുകേസിലെ പ്രതികളെ എട്ടുകൊല്ലത്തെ തടവിനാണ് വിചാരണക്കോടതി ശിക്ഷിച്ചത്. അപ്പീല്‍ പരിഗണനയിലിരിക്കെ കെ.സി. ഈപ്പന്‍ മരിച്ചു. കെ.വി. വര്‍ഗീസിനെ ഹൈക്കോടതി വെറുതെവിട്ടു. ബാക്കി മൂന്നുപേരുടെയും ശിക്ഷ ശരിവെച്ചു. കെ.സി. മാമ്മന്‍ മാപ്പിളയും മകന്‍ കെ.എം. ഈപ്പനും നിരുപാധികം കുറ്റം സമ്മതിക്കുകയും ക്ഷമയാചിക്കുകയും അനാരോഗ്യം പരിഗണിച്ച് ജയില്‍വിമുക്തരാക്കണമെന്ന് അന്നദാതാവായ പൊന്നുതമ്പുരാനോട് താണപേക്ഷിക്കുകയും ചെയ്തു. മാപ്പപേക്ഷയില്‍ ചിത്തിര തിരുനാള്‍ തൃക്കൈവിളയാടി: 1941 സെപ്റ്റംബര്‍ 11ന് മാമ്മന്‍ മാപ്പിളയും മകനും ജയില്‍മോചിതരായി. താമസം മദ്രാസിലേക്കു മാറ്റി.

അവശേഷിച്ച പ്രതി, ചാലക്കുഴിയില്‍ സി.പി. മാത്തന്‍ കുറ്റം സമ്മതിച്ച് ക്ഷമായാചനം നടത്താന്‍ തയാറായില്ല. മാമ്മന്‍ മാപ്പിളയും മകനും തടികഴിച്ചിലാക്കിയ ശേഷവും അദ്ദേഹം പൂജപ്പുര ജയിലില്‍ ഉണ്ടതിന്നുകഴിഞ്ഞു. മാത്തന്റെ ഭാര്യ, അന്നത്തെ അഡ്വക്കറ്റ് ജനറല്‍ സര്‍ ബി.എല്‍. മിത്തറുടെ നിയമോപദേശം സഹിതം വൈസ്രോയിക്ക് ഹരജി കൊടുത്തു. വൈസ്രോയിയുടെ സമ്മര്‍ദത്താല്‍ മാത്തനും മോചിതനായി എന്നാണ് ചരിത്രം.

ഇനി കെ.എം. മാത്യുവിന്റെ ഭാഷ്യം കേള്‍ക്കുക. കുറ്റസമ്മതം, ക്ഷമായാചനം തുടങ്ങിയ പദങ്ങളൊന്നും അദ്ദേഹം കേട്ടിട്ടേയില്ല:

''കേസിനോടു ബന്ധപ്പെട്ട കാര്യങ്ങളോടൊപ്പം വിധിന്യായവും ചേര്‍ത്ത്, കെ.പി. ഏബ്രഹാം മുഖേന അയച്ച അഭ്യര്‍ത്ഥനയിലൂടെ സി.പി. മാത്തന്റെ പത്നി ഏലിയാമ്മ (കുഞ്ഞ്), ഫെഡറല്‍ കോടതിയിലെ റിട്ടയേഡ് ജഡ്ജി ബി.എല്‍. മിത്തറിനോട് വിധിയെക്കുറിച്ചുള്ള വിദഗ്ധ നിയമോപദേശം തേടി. വിശദമായ തെളിവുകളോടെ ബാര്‍വെല്ലും കെ.ജി. നായരും കെ.പി. ഏബ്രഹാമും നടത്തിയ വാദവും മറ്റും പരിശോധിച്ചു ബോധ്യപ്പെട്ട മിത്തറിന്റെ അഭിപ്രായം കേസിന് നിലനില്പില്ലെന്നും വിധി പക്ഷപാതപരമാണെന്നുമായിരുന്നു. വൈസ്രോയിക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും മിത്തറിന്റെ ആ അഭിപ്രായം മിസിസ് മാത്തന്‍ അയച്ചുകൊടുത്തു. സി.പി പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു ഇത്.

ഇതേത്തുടര്‍ന്ന്, കേസില്‍ വിധിന്യായം നടത്തിയ ജഡ്ജിമാര്‍ക്കെതിരെയും സി.പിക്കെതിരെയും കൊട്ടാരത്തിനെതിരായിപ്പോലും പൊതുജനങ്ങള്‍ക്കിടയിലും ബ്രിട്ടീഷ് അധികാരകേന്ദ്രങ്ങളിലും അഭിപ്രായ രൂപീകരണം ഉണ്ടാവുമെന്ന ഭീതിയില്‍, ശിക്ഷാകാലാവധി തീരുംമുന്‍പേ 1941 സെപ്തംബര്‍ 11ന് സി.പി. മാത്തനൊഴികെയുള്ള എല്ലാവരെയും വിട്ടയക്കുകയായിരുന്നു. സി.പി. മാത്തനെ വീണ്ടും പ്രകോപിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു അപ്പച്ചനെയും മറ്റുള്ളവരെയും ആദ്യം വിട്ടയച്ചത്. ഇതില്‍ മാത്തന്‍ കുലുങ്ങില്ലെന്ന് ബോധ്യപ്പെട്ട സി.പി വൈകാതെ മാത്തനെയും വിട്ടയച്ചു.''

'സി.പി മാത്തനൊഴികെയുള്ള എല്ലാവരെയും,' 'അപ്പച്ചനെയും മറ്റുള്ളവരെയും' എന്നീ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. സി.പി. മാത്തനെക്കൂടാതെ 10^15 പ്രതികളെങ്കിലും ഉണ്ടായിരുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാണിത്. മാത്തനെ കൂടാതെ രണ്ടു പ്രതികളേ ജയിലിലുണ്ടായിരുന്നുള്ളൂ^ മാമ്മന്‍ മാപ്പിളയും മകന്‍ കെ.എം. ഈപ്പനും മാത്രം. അവര്‍ മാപ്പെഴുതിക്കൊടുത്ത് ഇറങ്ങിപ്പോകുകയും ചെയ്തു.

ഇതിനേക്കാള്‍ രസകരമാണ് മലയാള മനോരമ അടിയന്തരാവസ്ഥയെ എതിര്‍ത്ത കഥ. അച്ചായന്റെ വാക്കുകള്‍ ശ്രവിപ്പിന്‍:
''....1975ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെക്കുറിച്ച് കയ്പോടെയല്ലാതെ ഓര്‍ക്കാന്‍ വയ്യ. സി.പിയെ എതിര്‍ത്തതിന്റെ പേരില്‍ ശ്വാസംമുട്ടിച്ച് നിശബ്ദമാക്കപ്പെട്ട മനോരമ മറ്റൊരു ഏകാധിപത്യ നടപടിക്കെതിരെ എന്തു നിലപാടാണ് എടുക്കേണ്ടത് എന്ന കാര്യത്തില്‍ കാര്യമായ ആലോചനകള്‍ തന്നെ വേണ്ടിവന്നു. മനോരമയിലെ മുതിര്‍ന്ന പത്രാധിപസമിതി അംഗങ്ങളെയും മാനേജര്‍മാരെയുമൊക്കെ വിളിച്ചുവരുത്തി ഞാനിക്കാര്യം ചര്‍ച്ച ചെയ്തു.
ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയെ എതിര്‍ക്കേണ്ടത് മനോരമയുടെ പ്രഖ്യാപിതനയം തന്നെയാണ്. പക്ഷേ, എതിര്‍ത്താല്‍ 24 മണിക്കൂറിനകം എന്തെങ്കിലും നടപടി ഉണ്ടാവുമെന്നുറപ്പ്. സി.പിയുടെ കാലത്ത് മനോരമയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം തീരെ കുറവായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നു ചര്‍ച്ചയില്‍ പലരും ചൂണ്ടിക്കാണിച്ചു. അടിയന്തരാവസ്ഥയെ എതിര്‍ക്കണമെന്ന തീരുമാനമെടുത്താല്‍ മനോരമയെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണു പട്ടിണിയിലാവുക. ചര്‍ച്ചക്കിടയില്‍ പത്രാധിപസമിതിയിലെ വി.കെ.ബി. നായര്‍ മാനേജ്മെന്റിനോട് ഉറപ്പിച്ചുപറഞ്ഞു: പത്രം നിര്‍ത്തിയിട്ടു വീട്ടില്‍ പോയി ഇരുന്നാലും നിങ്ങള്‍ക്കാര്‍ക്കും ഒരു പ്രശ്നവുമുണ്ടാവില്ല. പക്ഷേ, അതോടെ ഞങ്ങളൊക്കെ പട്ടിണിയിലാവുമെന്ന് ഉറപ്പ്.

അങ്ങനെ ആ ചര്‍ച്ചയില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തു: അടിയന്തരാവസ്ഥയെ മനോരമ അനുകൂലിക്കുന്നുമില്ല; പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നുമില്ല.

അടിയന്തരാവസ്ഥ അധികകാലം ഉണ്ടാവില്ലെന്ന നിഗമനത്തില്‍ അതുവരെ നമുക്ക് നീന്തിത്തുടിച്ചുകിടക്കാം എന്നായിരുന്നു എല്ലാവരുംകൂടി എടുത്ത തീരുമാനം.....''

നീന്തിത്തുടിച്ചുകിടന്ന ആ കിടപ്പ്! കര്‍ത്താവേ, അതെന്നാ കിടപ്പായിരുന്നു? ഇരുപതിനപരിപാടിക്കും അഞ്ചിന പരിപാടിക്കും, ''നാവടക്കൂ പണിയെടുക്കൂ'' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്കും നല്‍കിയ ധീരമായ പിന്തുണ, ജയിലില്‍ അടയ്ക്കപ്പെട്ട പ്രതിപക്ഷ നേതാക്കളോടുള്ള വിദ്വേഷം, ആഫ്രിക്കന്‍പായല്‍ നിര്‍മാര്‍ജനത്തെക്കുറിച്ചെഴുതിയ അത്യുഗ്രന്‍ റിപ്പോര്‍ട്ടുകള്‍....
1977 ജനുവരിയില്‍ സെന്‍സര്‍ഷിപ്പിന് ഇളവുവരുത്തിയപ്പോള്‍ ഒരു വിഭാഗം പത്രങ്ങള്‍ സര്‍ക്കാറിനെ എതിര്‍ക്കാന്‍ തുടങ്ങി. മലയാള മനോരമ ഇന്ദിരാജിക്ക് പിന്നില്‍ പാറപോലെ ഉറച്ചുനിന്നു. പ്രിയദര്‍ശിനിയുടെയും പ്രിയപുത്രന്റെയും അപദാനങ്ങള്‍ വാഴ്ത്തി. അടിയന്തരാവസ്ഥയുടെ സല്‍ഫലങ്ങളെ പ്രകീര്‍ത്തിച്ചു. അവയെ ശാശ്വതമാക്കാന്‍, നാടിനെ നാകമാക്കാന്‍ 'പശുവും കിടാവും' ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ വായനക്കാരെ ഉദ്ബോധിപ്പിച്ചു.

1977 മാര്‍ച്ച് 21നുശേഷം ഇന്ദിര^സഞ്ജയ് സ്തുതി നിറുത്തിവെച്ചു, കോണ്‍ഗ്രസിനുള്ള പിന്തുണ മുമ്പേപോലെ തുടര്‍ന്നു. 1978 ജനുവരി ഒന്നിന് കോണ്‍ഗ്രസ് പിളര്‍ത്തി ഇന്ദിര പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ മനോരമ ശക്തമായി എതിര്‍ത്തു. സ്വേച്ഛാധിപത്യത്തിനും കുടുംബാധിപത്യ പ്രവണതക്കുമെതിരെ മുഖപ്രസംഗങ്ങള്‍ വന്നു. അസംഗഡ് മണ്ഡലത്തില്‍ ഇന്ദിര നിറുത്തിയ മുഹ്സിനാ കിദ്വായി ജനതാപാര്‍ട്ടിയിലെ രാംബച്ചന്‍സിംഗ് യാദവിനെയും കോണ്‍ഗ്രസിലെ ചന്ദ്രജിത് യാദവിനെയും മലര്‍ത്തിയടിച്ചപ്പോള്‍ മനോരമക്കു വീണ്ടുവിചാരമുണ്ടായി. ആ വര്‍ഷാവസാനം ഇന്ദിരാഗാന്ധി ചിക്മഗളൂര്‍ ഉപതെരഞ്ഞെടുപ്പ് ജയിച്ച് ലോക്സഭയില്‍ തിരിച്ചെത്തിയപ്പോള്‍ കന്മഷം തീര്‍ത്തും മാറി. 1979 ആദ്യം കര്‍ണാടകത്തിലും ആന്ധ്രയിലും ഇന്ദിരാ കോണ്‍ഗ്രസ് അധികാരം പിടിച്ചപ്പോള്‍ വീണ്ടും ആരാധനയായി. കണ്ടിട്ടില്ല, ഞാനീവിധം മലര്‍ച്ചെണ്ടുപോലൊരു മാനസം!

'എട്ടാമത്തെ മോതിര'ത്തിലുള്ള അസത്യങ്ങളും അര്‍ധസത്യങ്ങളും എണ്ണിപ്പറയാന്‍ ഒരുമ്പെട്ടാല്‍ അതിനേക്കാള്‍ വലിയ ഗ്രന്ഥം എഴുതേണ്ടിവരും. ഒറ്റക്കൊരു തമാശകൂടി കേള്‍ക്കുവിന്‍:

''ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലം. പി.സി. അലക്സാണ്ടര്‍ അന്ന് ഇന്ദിരയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഒരുദിവസം ദല്‍ഹിയില്‍നിന്ന് അലക്സാണ്ടര്‍ എന്നെ വിളിച്ചു:

^മാത്തുക്കുട്ടിക്കു പത്മഭൂഷന്‍ ബഹുമതി ലഭിക്കാനുള്ള എല്ലാ രേഖകളും ശരിയായിക്കഴിഞ്ഞു. ഇനി പ്രഖ്യാപിച്ചാല്‍ മാത്രം മതി.

കോണ്‍ഗ്രസ് പിളര്‍ന്നതിനെത്തുടര്‍ന്ന് (1969) ഇന്ദിരാഗാന്ധിയുടെ കൂടെയാണ് മനോരമ നില്‍ക്കേണ്ടതെന്ന് ഉണ്ണൂണ്ണിച്ചായന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നും ഇന്ദിരാഗാന്ധിക്ക് നിര്‍ലോഭമായ പിന്തുണയാണ് നല്‍കിക്കൊണ്ടിരുന്നത്. അതിനകം മനോരമയുടെയും ഞങ്ങളുടെയും നല്ല സുഹൃത്തായി ഇന്ദിര മാറിക്കഴിഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം മനസ്സിലോര്‍മിച്ച് ഞാന്‍ അലക്സാണ്ടറോട് പറഞ്ഞു:

^വേണ്ട അലക്സാണ്ടര്‍. ഇന്ദിരാഗാന്ധിയെ ഇത്രയും കാലം പല കാര്യങ്ങളിലും മനോരമ പിന്താങ്ങിയത് എനിക്കു പത്മ അവാര്‍ഡുകിട്ടാന്‍ വേണ്ടിയായിരുന്നുവെന്നോ ഇന്ദിരാഗാന്ധി ഈ അവാര്‍ഡ് സമ്മാനിക്കുന്നത് ആ പിന്തുണയുടെ പേരിലാണെന്നോ ആളുകള്‍ പറയാനിടവരരുത്. മനോരമയുടെ വിശ്വാസ്യതക്ക് അത് നന്നല്ല. എന്നെ അതില്‍നിന്ന് ഒഴിവാക്കണം.

തീരുമാനം മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് അലക്സാണ്ടര്‍ എനിക്ക് കത്തെഴുതുകയും അന്ന് ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ മറുപടിയില്‍ വിശദമാക്കുകയും ചെയ്തു. പിന്നീട് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 1998ല്‍ എനിക്കു പത്മഭൂഷന്‍ പ്രഖ്യാപിക്കുകയും ഞാന്‍ ആ ബഹുമതി സ്വീകരിക്കുകയും ചെയ്തു. ബി.ജെ.പി സര്‍ക്കാരിനോടുള്ള വിയോജിപ്പുകള്‍ മനോരമ തുറന്നെഴുതുന്ന കാലത്തായിരുന്നു എനിക്ക് പത്മഭൂഷണ്‍ ലഭിച്ചത്....''

ബി.ജെ.പിക്കാര്‍ക്ക് ഇത്ര ഹൃദയവിശാലതയോ എന്ന് അദ്ഭുതപ്പെടാന്‍ വരട്ടെ. പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത് ജനുവരി 26നാണ്. 1998ലും അതിന് മാറ്റമൊന്നുമില്ല. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദര്‍കുമാര്‍ ഗുജ്റാല്‍ ആണ്. രാഷ്ട്രപതി, മനോരമയുടെയും മാത്തുക്കുട്ടിച്ചായന്റെയും അഭ്യുദയകാംക്ഷി കെ.ആര്‍. നാരായണന്‍. അടല്‍ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് മാര്‍ച്ച് 19നാണ്.

എട്ടാമത്തെ മോതിരം തനിത്തങ്കമാണ്. ചെമ്പ് തീരെയുമില്ലെന്നര്‍ഥം.

27 comments:

Radheyan said...

മനോരമയുടെ നുണകള്‍ തൊണ്ട തൊടാതെ വിഴുങ്ങുമ്പോള്‍ തൊട്ടു കൂട്ടാന്‍ ഇത്തിരി സത്യത്തിന്റെ ഉപ്പാകട്ടെ ഈ ലേഖനം എന്ന് ആഗ്രഹിക്കുന്നു.പ്രത്യേകിച്ചും വോട്ടെടുപ്പിന് അധിക നാള്‍ ഇല്ലാത്ത ഈ വേളയില്‍ അല്ലെങ്കില്‍ ഈ സമയത്തില്‍ അല്ലെങ്കില്‍ ഈ ടൈമില്‍.....

മൂര്‍ത്തി said...

നന്ദി രാധേയ്...

അല്‍ഭുത കുട്ടി said...

നന്ദി മാഷേ നന്ദി,
മുമ്പെങ്ങോ മുന്‍ മുഖ്യ മന്ത്രി ശ്രീ.നായനാര്‍ വോട്ടു ചെയ്തത് പൊക്കി കാണിച്ചു എന്നും പറഞ്ഞ് ഒരു ഫോട്ടോ മനോരമ കൊടുത്തിരുന്നു. പിന്നെ അതിനെകുറിച്ച് ഒന്നും കേട്ടില്ല. നുണ പറയാന്‍ മനോരമയും ഏഷ്യാനെറ്റും ഒന്നിനൊന്ന് മെച്ചം.

പരാജിതന്‍ said...

ഇത് പോസ്റ്റിയത് നന്നായി രാധേയാ.

മോതിരചരിത്രം വായിച്ചപ്പോള്‍ ജോണ്‍ എബ്രഹാമിന്റെ ആ പ്രസിദ്ധഫലിതം ഓര്‍‌മ്മ വന്നു. കോട്ടയത്തെ മനോരമ ഓഫീസിനു മുന്നിലെ മാമ്മന്‍ മാപ്പിളയുടെ പ്രതിമയെ നോ‍ക്കി ജോണിന്റെ കമന്റ്: “മാമ്മന്‍ മാപ്പിള മക്കളെ ഉണ്ടാക്കി. ഒടുക്കം മക്കളെല്ലാം കൂടി മാമ്മന്‍ മാപ്പിളേം ഉണ്ടാക്കി!“

Radheyan said...

അത് ജോണ്‍ പറഞ്ഞത് കറക്ടാണ് പരാജിതാ.ഒണ്ടാക്കി ഒണ്ടാക്കി നാട്ടുകാരുടെ നെഞ്ചത്ത് കയറി ഒണ്ടാക്കിയാല്‍ പിന്നെ ജനം എന്ത് ചെയ്യും?

കെ said...

കൊമ്പന്‍ പോയ വഴിയേ മോഴയും പോകും.. ദാ കണ്ടില്ലേ

Roby said...

രാധേയാ തകര്‍പ്പന്‍

ഇതൊരു ഒന്നൊന്നര അല്ല ഒരു നാലു-നാലര സാധനമായിരുന്നു.

Ajith Pantheeradi said...

രാധേയാ.. ഈ പോസ്റ്റിനു പെരുത്ത് നന്ദി. മാത്തുക്കുട്ടി ഫമിലിക്ക് തലമുറ തലമുറയായി പകര്‍ന്നു കിട്ടിയ കഴിവാണ് കളവു പറയല്‍ അല്ലേ

സിപിയെ കുത്തിയതിന്റെ വാര്‍ഷികം എല്ലാ കൊല്ലവും നാലു പേജ് സ്പെഷല്‍ സപ്പ്ലിമെന്റ് ഇറക്കി മനോരമ ആഘോഷിക്കുന്നതും കാണാറുണ്ട്. ബ്ലേഡ് കമ്പനി നടത്തി പിടിക്കപ്പെട്ടതിന്റെ കെറുവാണെന്ന് ഇപ്പോള്‍ മനസ്സിലായി

Unknown said...

ഇടതു പക്ഷാഘാതം വന്നു അറുകൊല തുള്ളുന്ന നുണായനും, നുണയന്മാരുടെ രാജാവുമായ ഗീബല്‍ മാത്തച്ചനെ അങ്ങു കോടതികയറ്റിയാലോ സഖാക്കളെ ? മാത്തച്ചനും മനോരമയും, പത്രവും, ചാനലും എഴുതിക്കൂട്ടുന്ന “നുണകള്‍” ഉജ്ജ്വലവും, ഊറ്റമുള്ളതുമായ ഇടതുപ്രഷ്ഥാനത്തിനു (കോട്ടയത്തെ സഖാക്കള്‍ പറയുന്നത്) സര്‍വ്വോപരി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സല്പേരിനു കളങ്കം ചാര്‍ത്തുന്നതാണെങ്കില്‍ ‘മാനനഷ്ടത്തിനു’ ഒരു കേസുകൊടുത്തൂടെ ? അതൊ ‘കുട്ടിസഖാക്കളെ’ വിട്ടു കല്ലും-കമ്പിവടിയുമായി ഒന്നു ‘വിരട്ടിയാല്‍‘ മതിയൊ?

എന്തായാലും ഇലക്ഷന്‍ കഴിയുമ്പോള്‍ കുട്ടിപ്പട്ടാളത്തിന്റെ വക മനോരമക്കു ഒരു ‘ഡോസ്” ഉറപ്പാ...

പാവപ്പെട്ടവൻ said...

കേരളത്തില്‍ നുണയില്‍ പറയുന്നതിനും, പ്രചരിപ്പിക്കുന്നതിനും ഡോക്‍ട്രേറ്റ് നേടിയ രണ്ടു സ്ഥാപനമേയുള്ളൂ ഒന്ന് മനോരമ മറ്റൊന്ന് ഏഷ്യാനെറ്റും

Unknown said...

ദാ ഇന്നും മനൊരമ കള്ളം അതും നട്ടാല്‍ കുരുക്കാത്തത് എഴുതിയിരിക്കുന്നു. ശ്രീ നായനാരെ കൊല്ലാന്‍ ശ്രമിച്ചത് മദനിയുടെ ആള്‍ക്കാരാണെന്നും...ഹൊ എനിക്കു തുടര്‍ന്നു വായിക്കാന്‍ കഴിയുന്നില്ല...

മര്‍ക്സ് പരദൈവങ്ങളെ ഈ മനോരമയ്ക്കൊരു പണികൊടുക്കോ‍...ഇല്ലെങ്കില്‍ ...ആരെങ്കിലും ഒന്നു ശപിക്കൂ ഈ ക്രുമിയേ...

വായിക്കാന്‍ അറപ്പില്ലാത്തവര്‍ ഈ ലിങ്കില്‍ പോയി വായിക്കൂ. വായിച്ച് ആരെങ്കിലും വാളുവച്ചാല്‍ അവനവന്‍ കോരിക്കളയുക, വീണ്ടും എടുത്ത് വിഴുങ്ങരുത്..

http://www.manoramaonline.com/cgi-bin/MMonline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753987&articleType=Malayalam%20News&contentId=5359388&BV_ID=@@@

ഈ ലിങ്ക് രാധേയന്‍ ഡിലിറ്റുമോ ?

K.V Manikantan said...

രാധേയാ

1. ഏഴു പുത്രന്മാര്‍ക്ക് കൊടുത്തു മോതിരങ്ങള്‍ എന്നു പറയുന്ന പുസ്തകത്തില്‍ രണ്ടെണ്ണം പെണ്‍മക്കള്‍ക്ക് കൊടുത്തില്ല എന്ന് പറയുന്നുണ്ടോ? ഉണ്ടെങ്കില്‍, തന്റെ ആത്മകഥയ്ക്ക് 8 ആമത്തെ മോതിരം എന്നു പേരിടാന്‍ വിഡ്ഡി ആണോ മാത്തുക്കുട്ടിച്ചായന്‍?

2. ട്രാവന്‍കൂര്‍ & കൊയിലോണ്‍ ബാങ്ക് ശരിക്കും ബ്ലേഡ് കമ്പനി ആയിരുന്നോ? എന്തായിരൂന്നു അതില്‍ യഥാര്‍ത്ഥ കേസ്സ്?

3. എട്ടാമത്തെ മോതിരത്തില്‍ ഇവരുടേ ബാങ്കിന്റെ ജീയെമ്മോ മറ്റോ ഒരു പട്ടര്‍ ആയിരുന്നുവെന്നും അയാള്‍ സീപ്പീ ചാരന്‍ ആയിരുന്നുവെന്നും കേള്‍ക്കുന്ന്നു. ആ പറയുന്നതും നുണയാണോ?

4. അടിയന്തിരാവസ്ഥയില്‍ മനോരമയില്‍ നിന്ന് ഇതല്ലാതെ എന്തെങ്കിലും പത്രീക്ഷിച്ചോ?

5. അടിയന്തിരാവസ്ഥയില്‍ പീകേവീ, വെളിയം, തുടങ്ങിയവര്‍ ജയിലില്‍ പോയിരുന്നോ? (സത്യമായും അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്)

6. അപ്പനേയും ചേട്ടനേയും ജയിലിലിട്ട ഒരാളെ പറ്റി എഴുതുമ്പോള്‍ നമ്മളായാലും നല്ല രീതിയില്‍ എഴുതുമോ?

7. മാമ്മന്‍ മാപ്പിള ജയിലില്‍ നിന്ന് എഴുതിയ ഒരു കത്തുണ്ട് ആ പുസ്തകത്തിന്റെ അവസാന പേജില്‍. അതില്‍ നിന്നെല്ലാമൊരു നുണ പാരമ്പര്യത്തിന്റെ വ്യക്താവായി തോന്നിയോ അദ്ദേഹത്തെ?

8. സീപിക്കെതിരെ കൊല്ലം കൊല്ലം സപ്ലിമെന്റിറക്കാനുള്ള എല്ലാ അവകാശവും അവര്‍ക്കില്ലേ? എന്തൊക്കെ പറഞ്ഞാലും? സീപി വലിയ നേതാവായിരുന്നു എന്നാണോ പറഞ്ഞു വരുന്നത്?

നുണകള്‍ എഴുതുന്നു പ്രചരിപ്പിക്കുന്നു എന്നതെല്ലാം അംഗീകരിക്കാം. അതു ഇന്ന് ആരു ചെയ്യുന്നില്ല? അജന്‍ഡകള്‍ ഇല്ലാത്ത ആരുണ്ട്? ഏതു പത്രം? ഏതു ചാനല്‍? പത്രം കാണിക്കുന്നതിന്റെ പത്തിരട്ടി മനോരമ ചാനല്‍ കാണിക്കുന്നില്ലേ? കൈരളി മോശമാണോ? ദേശാഭിമാനി സത്യം മാത്രമേ എഴുതുന്നുള്ളൂ?

K.V Manikantan said...

tracking

വാഴക്കോടന്‍ ‍// vazhakodan said...

മനോരമയുടെ നുണകള്‍ തൊണ്ട തൊടാതെ വിഴുങ്ങുമ്പോള്‍ തൊട്ടു കൂട്ടാന്‍ ഇത്തിരി സത്യത്തിന്റെ ഉപ്പാകട്ടെ ഈ ലേഖനം

thank you very much..

even America Change!
Manorama Never!

Radheyan said...

സങ്കുചിതന്,

അടിയന്തിരാവസ്ഥയില്‍ വെളിയവും പികെവിയുമെന്നല്ല, ഒരു സിപിഐ നേതാവും ജയിലില്‍ പോയിട്ടില്ല. (ആക്കാന്‍ ചോദിച്ചതാണെന്നറിയാം).അന്ന് സിപിഐ സ്വീകരിച്ച നിലപാട് അടിയന്തിരാവസ്ഥക്കെതിരെ ആയിരുന്നില്ല.ഈ നിലപാട് തെറ്റായിരുന്നു എന്ന് 1978ല്‍ ഭട്ടിന്‍ഡ കോണ്‍ഗ്രസില്‍ പാര്‍ട്ടി തീരുമാനിക്കുകയും അതിന്റെ ഭാഗമായി പികെവി മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് ഇടതുമുന്നണിയുടെ രൂപീകരണത്തിന് ആക്കം കൂട്ടുകയും ചെയ്തു.

ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ഞാന്‍ ബാധ്യതപ്പെട്ടവനല്ല.ഞാനല്ല ഈ ലേഖനം എഴുതിയത്.എന്റെ വ്യക്തവും പരസ്യവുമായ രാഷ്ട്രീയത്തിന്റെ ഭാഗമായി തന്നെ ആണ് ഇത് ഇവിടെ പുനരാവിഷ്ക്കരിച്ചത്.എന്തെങ്കിലും സംശയമുള്ളവര്‍ക്ക് കെ.രാജേശ്വരിയോട് ചോദിക്കാം.

മനോരമയുടെ സത്യസന്ധത എത്രത്തോളം എന്നും അവര്‍ ആണയിടുന്ന ജനാധിപത്യം എത്രത്തോളം എന്നും ചില ഉദാഹരണങ്ങളിലൂടെ ഒരാള്‍ വിശദീകരിക്കാന്‍ ശ്രമീച്ചു.ഞാന്‍ അതിന് എന്നാല്‍ കഴിയുന്ന വിധം കുറച്ചു പേരില്‍ എത്തിക്കാന്‍ ശ്രമിച്ചു.
തെറ്റാണെന്ന് തോന്നുവര്‍ക്ക് മനോരമക്ക് വേണ്ടി ഒരു സ്തുതിഗീതം ഇറക്കാം.ആരു വേണ്ടെന്ന് പറയുന്നു.വേണമെങ്കില്‍ സിപിയെ വെട്ടിയ കെ.സി.എസ് മണിയുടെ കെ എന്നത് കണ്ടത്തില്‍ ഫാമിലിയുടെ സങ്കുചിതരൂപമാണ് എന്ന് വ്വേണമെങ്കിലും എഴുതിക്കൊള്ളൂ.

മനോരമയുടേത് നുണ പാരമ്പര്യമാണോ എന്നറിയാന്‍ 2 വാര്‍ത്ത അവര്‍ കൈകാര്യം ചെയ്ത രീതി നോക്കിയാല്‍ മതി.ഒന്ന് ചാരക്കേസ്.മറ്റൊന്ന് സൂര്യനെല്ലി.ഏറ്റവും വലിയ തമാശ എഴുതി എഴുതി ചാരകേസ് നാറ്റിച്ച മനൊരമ തന്നെ കുറേ നാളുകള്‍ക്ക് ശേഷം മാധ്യമങ്ങള്‍ പ്രതികളെ പീഡിപ്പിക്കുകയായിരുന്നു എന്ന കദനകഥ വനിതയില്‍ എഴുതി ജനലക്ഷങ്ങളെ കൊണ്ട് മൂക്കള പിഴിയിച്ചു.
കൊണ്ടു കൊല്ലിച്ചതും നീയേ ചാപ്പാ....

K.V Manikantan said...

രാധേയാ
ആക്കിയതല്ല. സത്യമായും. പിന്നെ രാജ്വേശരിയുടെ ലേഖനമാണെന്ന കാര്യം അവസാനമായപ്പോഴേക്കും മറന്നു പോയി. രാജ്വേശരിക്ക് ആ‍രോടും മറുപടി പറയേണ്ട കാര്യവുമില്ലല്ലോ. കാരണം അയാള്‍ ഒരു പ്രസ്ഥാനമല്ലേ.

മനോരമ ബേസിക്കിലി കച്ചവടക്കാരാണ്. ഞാന്‍ എട്ടാമത്തെ മോതിരം വായിച്ചിരുന്നു. കച്ചവടത്തിനു സഹായകരമായേക്കാവുന്ന രീതിയില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ ആണ് അവര്‍. മാമ്മന്‍ മാപ്പിള ഇത്തീരി കൂടി മനുഷ്യ സ്നേഹിആയിരുന്നൂ എന്ന് പറയാമെന്നു മാത്രം.

ഞാന്‍ മനോരമയുടെ കുഴലൂത്തുകാരനല്ല. പൊതുജനങ്ങളെ ഉദ്ധരിക്കാന്‍ അല്ല അവരു പത്രം നടത്തുന്നതെന്നറിയുന്ന ഒരു സാധാരണക്കാരന്‍ മാ‍ത്രം. അതാതു കാലത്ത് മെച്ചം എവിടെയാണോ അവിടെ അവര്‍ നിക്കും. നാളെ ഇടതാണ് അവരുടെ താല്പര്യങ്ങള്‍ക്ക് നല്ലതെങ്കില്‍ അവിടെ. ലത്രയേ ഉള്ളൂ..

(പിന്നെ എനിക്ക് ആകെ അഭിപ്രായം ഉണ്ടായിരുന്നത് സീ.പി.ഐ എ പറ്റി ആണ്. ഇപ്പോഴും. അവര്‍ എം. എല്‍. എ ശമ്പള വര്‍ദ്ധന സ്വീകരിക്കാറില്ലായിരുന്നു എന്ന് കേട്ടിട്ട്ടുണ്ട്. അതുപോലെ രണ്ടു തവണ എം. എല്‍ . എ ആയവര്‍ക്ക് പിന്നെ സീറ്റ് കൊടുക്കില്ല എന്ന് കേട്ടിട്ടുണ്ട്. പക്ഷേ അണികള്‍ ഇല്ലാതെ പോയി. അതിനാല്‍ ദയവു ചെയ്ത് ആക്കിയതാണ് എന്ന് പറയരുത്.)

ഓടോ: രാധേയന്‍ എട്ടാമത്തെ മോതിരം വായിക്കണം. കാരണം, അതില്‍ അവസാനം മാമ്മന്‍ മാപ്പിള മക്കള്‍ക്കെഴുതിയ ഒരു കത്തുണ്ട്. അതില്‍ ന്യൂ ബിസിനസ്സ്: എന്ന തലേക്കെട്ടില്‍, തൈക്കാട് മൂസ്സിനെ മദ്രാസ്സില്‍ ആഴ്ചയിലൊരിക്കല്‍ വരുത്തി, അങ്ങേരുടെ പേര് മുതലെടുത്ത്, ഒരു ആയുര്‍വേദ തൊറാപ്പി സെന്റര്‍ നല്ല ആശയം ആണെന്ന് തോന്നുന്നു എന്ന് വിശദമായി എഴുതിയിട്ടുണ്ട്. 4-6-1939 നു എഴുതിയ കത്ത്. ഇന്ന് എത്രയോ കൊല്ലങ്ങള്‍ക്കു ശേഷം പന്തലിച്ച ഒരു ബിസിനസ് ആശയം അന്ന് അങ്ങേര്‍ക്ക് തോന്നി എന്ന്. അതായത് കണ്ടത്തില്‍ ഫാമിലിക്ക് എല്ലാം ബിസിനസ്സ്. അതവരുടെ രക്തത്തില്ല് ഉണ്ട്. അതിലൊന്ന് മാത്രം മനോരമ. എം.ആര്‍.എഫിന്റെ ആരംഭവും ഈ ബുക്കിലുണ്ട്. മനോരമ അവരുടെ പല സംരഭങ്ങളില്‍ ഒന്നു മാ‍ത്രം അല്ലേ? അപ്പോള്‍ മറ്റവ നിലനിര്‍ത്താന്‍ ഇതു ഉപയോഗിക്കും. അതെങ്ങനെ തെറ്റാകും? ഇതു നിയമം മൂലം നിരോധിക്കാന്‍ പറ്റുമോ?

Radheyan said...

നല്ല പാര്‍ട്ടിയാണെന്ന് അഭിപ്രായമുള്ളവര്‍ കൂടെ അങ്ങ് അണി ചേര്‍ന്നോളൂ (സ്മൈലി ഉണ്ടേ).

എന്റെ അമ്മ പത്തു കൊല്ലം തദ്ദേശസ്ഥാപനങ്ങളില്‍ മെമ്പറായിരുന്നു.ഒരു ടേം കൂടി നില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതുമാണ്.2 ടേമില്‍ കൂടുതല്‍ പാടില്ല എന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പിലാക്കണമെന്ന് വാശി പിടിച്ചത് അമ്മയായിരുന്നു.

അണികളില്ല എന്ന തോന്നല്‍ എനിക്ക് ഉണ്ടായിട്ടില്ല.ഇവിടെ യു.എ.ഇ യില്‍ 500ല്‍ അധികം മെമ്പറുമാരുണ്ട് യുവകലാസാഹിതിയെന്ന് സിപിഐയുടെ മുഖം മൂടി പ്രസ്ഥാനത്തിന് എന്നത് എന്നെ പോലും അത്ഭുതപ്പെടുത്തി.

മണിഷാരത്ത്‌ said...

വളരേയേറേ നന്ദി...ഇത്രമാത്രം വിവരങ്ങള്‍ പറഞ്ഞുതന്നതിന്‌...അസ്സലായിരിക്കുന്നു....മാധ്യമങ്ങളുടെ പക്ഷംചേരല്‍ ജനാധിപത്യത്തിന്റെ മരണമാണ്‌..

Rafeek Wadakanchery said...

ഈ ലേഖനം അച്ചടിച്ചു വന്നപ്പോള്‍ തന്നെ കണ്ടാരുന്നു.നുണോരമയുടെ തനിനിറം ബ്ലോഗിലൂടെ തുറന്നു കാണിച്ച രാധേയനു അഭിവാദ്യങ്ങള്‍..

myexperimentsandme said...

മനോരമയ്ക്ക് ഒരിക്കലും മാപ്പ് കൊടുക്കാന്‍ പറ്റില്ല എന്ന് എനിക്ക് തോന്നാനുള്ള കാരണം ചാരക്കേസാണ്. ഏ.കെ ആന്റണിയെ മുഖ്യമന്ത്രിയാക്കാന്‍ മനോരമ കളിച്ച കളി എല്ലാ പത്രങ്ങളും ഏറ്റു പിടിച്ചു എങ്കിലും ഏറ്റവും ആഘോഷിച്ചത് മനോരമ തന്നെയായിരുന്നു.

പിന്നീട് ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ പരിപാടിയില്‍ മാധ്യമങ്ങളെപ്പറ്റിയുള്ള ഒരു എപ്പിസൊഡില്‍ ഈ കാര്യം ആരോ ചോദിച്ചപ്പോഴേ വേറൊരാള്‍ മറ്റെന്തോ ചോദിച്ച് അത് ഡൈവേര്‍ട്ട് ചെയ്യിച്ചു.

ഇതെല്ലാം കഴിഞ്ഞ് ഇപ്പോള്‍ നമ്പിനാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം വൈകിക്കുന്നതിനെതിരെ മനോരമ സങ്കടപ്പെടുകയും ചെയ്യുന്നു.

സി.പി.ഐ യെപ്പറ്റി സങ്കുവിന്റെ അഭിപ്രായമാണ് എനിക്കും. ഭക്ഷ്യ-ടൂറിസം മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍ നായരുടെ സമയത്തല്ലായിരുന്നോ ടൂറിസം നല്ലരീതിയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടത് (കെ. ജയകുമാറായിരുന്നെന്ന് തോന്നുന്നു, സെക്രട്ടറി). ഒരു കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് എന്നെപ്പോലുള്ളവര്‍ പ്രതീക്ഷിക്കാത്ത പ്രൊഫഷണലിസമായിരുന്നു അതില്‍-അതും പത്ത് കൊല്ലം മുന്‍പ്. പക്ഷേ കെ.ഇ. ഇസ്മയിലിനെപ്പറ്റി നല്ല അഭിപ്രായമില്ല താനും.

Radheyan said...

വക്കാരി,


ചാരകേസ് ഭയങ്കരമായിരുന്നു.ഒരു മധ്യവര്‍ഗ്ഗ കുടുംബത്തെയൊന്നും ഇതിനപ്പുറം ദ്രോഹിക്കാനില്ല.എനിക്കുറപ്പാണ് എന്റെ പിതാവ് ബാങ്കില്‍ ജോലി ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ പേരില്‍ ഒരു സ്കാം വല്ലതും ആരോപിക്കപ്പെട്ടിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം രാത്രി വീടെത്തില്ല.ഒന്നുകില്‍ ഹൃദയം പൊട്ടി അല്ലെങ്കില്‍ ആത്മഹത്യ ചെയ്ത്.....

ചന്ദ്രശേഖരന്‍ നായരെ മാവേലി സ്റ്റോറിന്റെ പേരില്‍ അറിയാനാണ് എനിക്കിഷ്ടം,ടൂറിസത്തില്‍ അദ്ദേഹം ഒരുപാട് ചെയ്തെങ്കിലും.അങ്ങനെയെങ്കില്‍ സിപിഐക്ക് ഒരുപാട് ക്രഡിറ്റ് നല്‍കേണ്ടി വരും വക്കാരി.ശ്രീ ചിത്തിരതിരുന്നാള്‍,സിഡി‌എസ്,കെല്‍ട്രോണ്‍ മുതലായവക്ക് അച്യുതമേനോന്‍,ലക്ഷം‌വീടിന് എം.എന്‍,സംയുക്ത സംരംഭങ്ങള്‍ക്ക് ടിവി,ഗ്രൂപ്പ് ഫാമിങ്ങിന് വിവി രാഘവന്‍ അങ്ങനെ.

പിപ്പിള്‍സ്‌ ഫോറം. said...

കേരള സാഹിത്യ അക്കാദമിയും ദലയും ജുണ്‍ 12 ന് മില്ലെനിയം സ്കൂളില്‍ വെച്ച് നടക്കുന്ന വി എസ് വിരുദ്ധ സമ്മേളനം ബഹിസ്കരിക്കുക.

സാമൂഹ്യ നന്മക്കുവേണ്ടി,സാമൂഹ്യനീതിക്കുവേണ്ടി, അഴിമതിക്കെതിരായി നിരന്തരം പോരാടുന്ന കേരള മുഖ്യമന്ത്രിയും സി പി ഐ എമ്മിന്റെ അനിഷേധ്യ നേതാവും ജനകോടികളുടെ ആരാധ്യപുരുഷനുമായ വി എസ് അച്ചുതാനന്ദനെ സര്‍ സി പി യോട് ഒപമിക്കുകയും
അപവാദപ്രചരണങളും അവഹേളനങളും നടത്തുന്ന സി പി എമ്മിന്റെ സുപ്പിരിയര്‍ അഡ്‌വൈസറെന്ന് എന്ന് സ്വയം നടിച്ച് നടക്കുന്ന നീറികെട്ട സുകുമാര്‍ അഴിക്കോടിനെ ബഹിഷ്‌ക്കരിക്കുക.
കേരള മുഖ്യമന്ത്രിയെ അപമാനിക്കാന്‍ .സി പി ഐ എമ്മിന്റെ പോളിറ്റ് ബ്യുറോ മെമ്പറെ ‍ സുകുമാര്‍ അഴിക്കോട് തെറിപറയുംപ്പോള്‍ കൂട്ടത്തില്‍ ഇളീച്ചിരിക്കുന്ന സാദിക്കലിയും ആണും പേണ്ണും കെട്ട ഗോപിയെയും പറ്റി ദലക്കാര്‍ക്ക് എന്താണ് പറയാണുള്ളത്.നക്കാപിച്ചകള്‍ക്ക് വേണ്ടി എന്ത് നെറികേടും കാഅണിക്കുന്ന ഇവരെ ദ്ദുബായിലെ ജനങള്‍ തിരിച്ചറിയണം

പിണറായിയെ പാര്‍ട്ടി സിക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി പാര്‍ട്ടിക്ക് ഏറ്റ കളങ്കം കഴുകിക്കളയുക.

പിണറായിക്കുവേണ്ടീ സ്ഥിരം കുരക്കുന്ന സുകുമാര്‍ അഴിക്കോട് സമചിത്തത പാലിക്കുക.. താങ്കള്‍ കേരളിയ സമൂഹത്തിന്ന് ഇതുവരെ എന്താണ് ചെയ്തിട്ടുള്ളത്. ഒരു ചുക്കും ചെയ്തീട്ടീല്ല.ഇനി താങ്കളുടെ യാതൊരു സേവനവും സമൂഹത്തിന്ന് ആവശ്യവുമില്ല. താങ്കള്‍ ഇന്ന് അഴിമതിക്കാരനായ പിണറായിയോട് ചേര്‍ന്ന് നിന്ന് സി പ്പി ഐ എമ്മീന്റെ താത്വകാചര്യനാകാനാണ് ശ്രമിക്കുന്നത്. താങ്കളെപ്പോലുള്ള നെറികെട്ടവനെ പി ംകൃഷ്ണപ്പിള്ളയും എ കെ ജി യും ഇ എം എസും സി എച്ച് കാണാരനും പോറ്റിവളര്‍ത്തിയ പ്രസ്ഥാനം ഒരിക്കലുമ്മ് അംഗികരിക്കില്ല.

സാഹിത്യരംഗത്ത് കാര്യമായിട്ടൊന്നും ചെയ്യാന്‍ കഴിയാത്ത എന്നോ കാലാഹരണപ്പെട്ടുപോയിട്ടുള്ള സാഹിത്യ അക്കാദമി ചെയര്‍മാന്‍ എം മുകുന്ദന്‍ ജനകോടികളുടെ അവകാശപോരാട്ടങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള വി എസിനെ പിണറായിക്കുവേണ്ടി അപവാദം പറഞ്ഞ് ആളാകാന്‍ നോക്കരുത്.

നക്കാപിച്ചകള്‍ക്കു വേണ്ടി യജമാനന്മാരുടെ പിന്നില്‍ വാലാട്ടി നടന്ന് അവര്‍ എറിഞ്ഞ് കൊടുക്കുന്നത് വാരിത്തിന്ന് , യജമാന പ്രിതിക്കുവേണ്ടി വി എസിന്നെതിരെ ചാടിക്കടിക്കുന്ന കെ ഇ എന്‍ കുഞ്ഞഹമ്മദിനെപ്പോലുള്ള നികൃഷ്ടജിവികള്‍ നാടിന്ന് തന്നെ അപമാനമാണ്.

സാഹിത്യകാരന്മാര്‍ നന്മയുടെ ഭാഗത്ത് നിലയുറപ്പിക്കുക. തിന്മക്കെതിരെ പോരാടുക.നക്കാപിച്ചകള്‍ക്ക് വാലാട്ടാതിരിക്കുക

Unknown said...

pakuthiyolam vaichu. Pakshe muzhuvan oru parihasathinte swaram. Ethine nirroopanam enno Review enno vilikkam pattila.

Kshamikkuka.

twitter.com/vineethjose

സംഷി said...

നന്ദി.... നന്ദി

ഒരു മനോരമ വിരുദ്ധന്‍

Kaithamullu said...

“കണ്ടിട്ടില്ല, ഞാനീവിധം മലര്‍ച്ചെണ്ടുപോലൊരു മാനസം!“


രാധേയാ,
പെരുത്ത് നന്ദി!

ഒരു സമാനമനസ്കന്‍!

ഷാനവാസ്‌ ഇലിപ്പക്കുളം said...

രാധേയാ, രാജേശ്വരിയുടെ ലേഖനം നുണപ്രചാരണത്തിന്റെ മലയാള കുത്തകയ്ക്കുനേരേ 'വാരാന്ത്യം' പോലെതന്നെ പരിഹാസ ശരങ്ങളുടെ ഒഴിയാത്ത ആവനാഴി തീര്‍ക്കുന്നു.സാമാന്യ യുക്തിയെ പരിഹസിക്കുന്ന മോതിരക്കല്ലുകള്‍ക്ക് ഉചിത്മായ വ്യാഖ്യാനം നല്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ലേഖനം വായനയ്ക്ക് നകിയതിന്‌ നന്ദി.

അടിയന്തിരാവസ്ഥയിലേക്കും, സി.പിയിലേക്കുമൊന്നും പോകാതെ തന്നെ സമീപകാല ചരിത്രത്തില്‍ മനോരമയുടെ 'സോഷ്യല്‍ പോയിസണിംഗിന്‌' ഒട്ടനവധി ഉദാഹാണങ്ങളുണ്ട്.നട്ടാല്‍ കുരുക്കാത്ത നുണകളെ വാര്‍ത്തക്ളാക്കിയ, കരുണാകരനെ വലിച്ചിറക്കി അന്തോണിച്ചായനെ മുഖ്യമന്ത്രിയാക്കാന്‍ നടന്ന തരം താണ കളികളില്‍ പുരുഷായുസ്സ് മുഴുവനും ശാസ്ത്രത്തിനും രാജ്യത്തിനും വേണ്ടി കിലവഴിച്ച ശാസ്ത്രജ്ഞര്‍ക്കെതിരേ അനാവശ്യ കഥകള്മെനഞ്ഞ് അവരുടെ കുടുംബങ്ങള്‍ തകര്‍ത്ത, 1992 ഡിസമ്പര്‍ 7ന്റെ വളച്ചൊടിച്ച('താഴികക്കുടങ്ങള്‍ തകര്‍ന്നു-കല്യാണിനെ പുറത്താക്കി'- കല്യാണ്‍ സിങ് രാജിവെച്ചതിനു ശേഷം റാവു എന്തോ മഹാകാര്യം ​ചെയ്തു എന്ന് ധ്വനി!)തലകെട്ടും വാര്‍ത്തകളും, മുസ്ലിം ചെരുപ്പക്കാരെക്കുറിച്ച് ഇതര സഹോദരങ്ങളുടെ മാനസ്സില്‍ സംശയവും ഭീതിയും ജനിപ്പിച്ച ഇല്ലാത്ത പ്രണയക്കുരുക്കിനേക്കുറിച്ചൊഴുക്കിയ കാളകൂടവും,അധ്യാപ്കന്റെ കൈവെട്ടാഘോഷവും(ഇന്നും കേരളത്തില്‍ ദാരുണമായ മറ്റൊരു കൈവെട്ടു കൂടി നടന്നു പക്ഷേ അതിനു മനോരമ ഉദ്ദേശിക്കുന്ന ന്യൂസ് വാല്യൂ,സാമുദായിക ധ്രുവീകരണസാധ്യതയോ ഇല്ലല്ലോ!, ഏങ്ങനേയും ധനസമ്പാദനം മാത്രം ലക്‌ഷ്യമിട്ടുകൊണ്ട്, സമൂഹത്തെ കൊള്ളയടിക്കുന്ന (ആടു,തേക്ക്,മാന്ചിയം,ലിസ്,ജ്യോതിസ്,ടോട്ടല്‍ )തട്ടിപ്പുകാരുടെ പരസ്യം പ്രസിധീകരിക്കുകയും, ജനങ്ങള്‍ ഇരയായിക്കഴിഞ്ഞ് അവരെപ്പറ്റി ഫീച്ചറുകളെഴുതി മുതലക്കണ്ണീരൊഴുക്കി നല്ലപിള്ള ചമയലുമൊന്നും പുതുമയുള്ള കാര്യമല്ലല്ലോ? ഏതായാലും അത്തരത്തില്‍ ഒരുപാടു കാര്യങ്ങളില്‍ മനോരമയ്ക്ക് ഒരു ബെയിസ് ലൈന്‍ നേടിക്കൊടുത്തിട്ടു കൂടിയാണ്‌ മത്തുക്കുട്ടിച്ചായന്‍ വിടവാങ്ങിയത്.

ജീവിച്ചിരുന്ന കാലത്ത് എത്ര പാതകങ്ങള്‍ ചെയ്തവനായാലും മര്ണപ്പെട്ടുകഴിഞ്ഞാല്‍ നല്ലതുമാത്രമേ പറയാവൂ എന്നതാണ്‌ മര്യാദയെങ്കിലും, ഇത്‌ അനവസരത്തിലുള്ള വിമര്‍ശനമായി വ്യാഖ്യാനിക്കപ്പെടാമെങ്കിലും യാതാര്‍ഥ്യം അതല്ലാതാകുന്നില്ലല്ലോ?

Unknown said...

ലേഖനം രാജേശ്വരി എഴുതിയതാണ്. പക്ഷെ അതിലെ വിവരങ്ങൾ പലതും വർഷങ്ങൾക്കു മുൻപ് ദേശാഭിമാനിയിൽ അപ്പുകുട്ടൻ വള്ളിക്കുന്ന് എഴുതിയ വിഷ വൃക്ഷത്തിന്റെ വേരുകൾ തേടി എന്ന ലേഖനത്തിൽ വിശദമാക്കിയിട്ടുള്ളതാണ്. ദേശാഭിമാനിയിൽ സീരിയലൈസ് ചെയ്ത് വന്ന ആ ലേഖനം മനോരമയെ കുറിച്ചുള്ള നല്ല ഒരു പഠനമാണ്. 6 (8) ആം മോതിരത്തിന്റെ പശ്ചാത്തലത്തിൽ
രാജേശ്വരി അത് revisit ചെയ്തത് നന്നായിട്ടുണ്ട്. അപ്പുകുട്ടൻ വള്ളിക്കുന്നിന്റെ ആ ലേഖനം ദേശാഭിമാനി പുനഃപ്രസിദ്ധീകരിച്ചാൽ നന്നായിരുന്നു